ഞാൻ വെറും പോഴൻ

Friday 13 April 2018

കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെയും ബി ജെ പി ഉന്നത നേതാക്കളുടെയും പ്രതികരണം....



കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് 
പ്രധാനമന്ത്രിയും ബി ജെ പി ഉന്നത നേതാക്കളും

ഇത് വരെ പ്രതികരിച്ചതായി അറിവില്ല. 

പ്രതികരിച്ചാൽ ഉടനെ 
പോസ്റ്റ് അപ്പ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.....(11:47 am, 13.04.2018)


Breaking Update : 

ഇന്ത്യയെ നടുക്കിയ രണ്ട് ബലാത്സംഗകേസുകളില്‍ രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൌനം ഭഞ്ജിച്ചു. കത്തുവ, ഉന്നാവോ ബലാത്സംഗക്കേസുകളിൽ നരേന്ദ്രമോദിയുടെ മൌനം വിവാദമായിരുന്നു.

“കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ സംസ്‌കാരമുള്ള ഒരു സമൂഹത്തിന് ചേരുന്നതല്ല. ഒരു രാജ്യമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും നാമെല്ലാവരും ഇതില്‍ ലജ്ജിക്കുന്നു. ഈ അവസരത്തില്‍ ഒരു കുറ്റവാളികളും രക്ഷപ്പെടുകയില്ലെന്ന് ഇരകള്‍ക്ക് പൂര്‍ണ്ണമായ നീതി ലഭിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു. നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും”
ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ വ്യാപിക്കുമ്പോഴും കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മൗനം ദീക്ഷിച്ചതിനെതിരെ thequint.com വേറിട്ട ഒരു പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് ദി വയർ, നാഷണൽ ഹെറാൾഡ് തുടങ്ങി നിരവധി മാധ്യമങ്ങൾ ഈ ക്യാമ്പയിൻ ഏറ്റെടുത്തു. അതിനോട് ഐകദാർഢ്യം പ്രഖ്യാപിച്ച് ചെയ്തതായിരുന്നു ഈ ക്യാമ്പയിൻ. 

പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന തലക്കെട്ടിനു താഴെ

(കഠുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചതിന് ശേഷം ഈ വാര്‍ത്ത അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)

എന്നെഴുതിയായിരുന്നു ക്വിന്റിന്റെ പ്രതിഷേധം.

Note : ഈ തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചത് രാവിലെ 11:47-നായിരുന്നു. പിന്നീട് 7:37 പിഎമ്മിനു പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നതുവരെയും തലക്കെട്ടിനു താഴെയുള്ള വാർത്താ കോളം ഒഴിഞ്ഞു കിടക്കുകയായിരുന്നു.



1975 ജൂൺ 26 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും തുടർന്ന് 21 മാസത്തോളം രാജ്യത്ത് തെരഞ്ഞെടുപ്പുകളും മൗലികാവകാശങ്ങളും സസ്‌പെൻഡ് ചെയ്യപ്പെടുകയും മാധ്യമസ്വാതന്ത്ര്യം സെൻസർ ചെയ്യപ്പെടുകയും ചെയ്തപ്പോൾ "ഇന്ത്യൻ എക്സ്പ്രസ്സ്" പത്രം ഇത് പോലൊരു വേറിട്ട പ്രതിഷേധം നടത്തിയതായി വായിച്ചിട്ടുണ്ട്. പത്രത്തിന്റെ എഡിറ്റോറിയൽ കോളം പ്രിന്റ് ചെയ്യാതെ "Blank" ആയി വിട്ട് കൊണ്ടാണ് അന്ന്  "ഇന്ത്യൻ എക്സ്പ്രസ്സ്" ഇന്ദിരയോട് പ്രതിഷേധിച്ചത്. ഇപ്പോൾ ക്വിന്റിന്റെ വേറിട്ട പ്രതിഷേധം കണ്ടപ്പോൾ ഇത് ഓർത്തെന്ന് മാത്രം.
 
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment